Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഹൈറേഞ്ചിലെ ഏലമലക്കാടുകൾ(സിഎച്ച്ആർ) വനഭൂമിയാക്കി മാറ്റാൻ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തി വ്യാജരേഖ തയാറാക്കിയതായി വണ്ടൻമേട് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ



ഹൈറേഞ്ചിലെ ഏലമലക്കാടുകൾ(സിഎച്ച്ആർ) വനഭൂമിയാക്കി മാറ്റാൻ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തി വ്യാജരേഖ തയാറാക്കിയതായി വണ്ടൻമേട് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ.



1897 ഓഗസ്റ്റ് 24ലെ 1932-ാം നമ്പർ പേജ് പ്രകാരം തിരുവിതാംകൂർ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച വിവരം അനുസരിച്ച് എന്ന ശീർഷകത്തോടെ 1987 മേയ് 14ന് കേരള സർക്കാർ വനം വന്യജീവി 408-ാം നമ്പർ പ്രകാരം കേരള വൃക്ഷ സംരക്ഷണ ആക്ട് അനുസരിച്ച് ഉടുമ്പൻചോല താലൂക്കിൽപ്പെട്ട 19 വില്ലേജുകളെ ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നു.

ഈ നോട്ടിഫിക്കേഷൻ പ്രകാരം 15720 ഏക്കർ സ്ഥലമാണ് നോട്ടിഫൈ ചെയ്തത്.
എന്നാൽ വിവരാവകാശ പ്രകാരം തിരുവനന്തപുരം സെൻട്രൽ ആർക്കൈവ്‌സിൽ നിന്ന് ലഭിച്ച മറുപടിയിൽ 1897 ഓഗസ്റ്റ് 24ലെ ട്രാവൻകൂർ ഗസറ്റ് വിജ്ഞാപനത്തിലെ പേജ് നമ്പർ 1932 ലഭ്യമല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

1987ൽ വനം വകുപ്പ് ഉദ്യോഗസ്ഥർ 1897ലെ പേജ് നമ്പർ 1392ൽ തിരുത്തൽ വരുത്തി 1932 എന്ന് പേജ് നമ്പർ ഇട്ട് വ്യാജരേഖ ചമച്ച് കേരള വൃക്ഷ സംരക്ഷണ ആക്ടിന്റെ പരിധിയിലേക്ക് ഈ 19 വില്ലേജുകളെ കൊണ്ടുവരുകയായിരുന്നു.

ആക്ട് പ്രകാരം ഹൈറേഞ്ചിലെ ഒട്ടേറെ കർഷകർക്കെതിരെയാണ് കേസെടുക്കുകയും ശിക്ഷിക്കപ്പെടുകയും ചെയ്തത്.
പലരും ഇപ്പോഴും വിചാരണ നേരിടുന്നുമുണ്ട്.
1897ലെ ട്രാവൻകൂർ ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം തൊടുപുഴ താലൂക്കിൽ കരിമണ്ണൂർ, കാരിക്കോട് വില്ലേജുകളിൽപ്പെട്ട 15720 ഏക്കർ വനഭൂമി സംബന്ധിച്ചതാണ്.

അതിന് ഹൈറേഞ്ചിലെ 19 വില്ലേജുകളുമായി യാതൊരു ബന്ധവുമില്ല. സുപ്രീംകോടതിയിൽ നിലനിൽക്കുന്ന പരിസ്ഥിതി സംബന്ധിച്ച കേസിൽ വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന, വനം വകുപ്പ് ചമച്ച വ്യാജരേഖയിൽ വസ്തുവിന്റെ വിസ്തീർണം 15720 എന്നത് 215720 ഏക്കർ എന്നാക്കി വ്യാജരേഖ ചമച്ച് സെൻട്രൽ എംപവേർഡ് കമ്മിറ്റിയിൽ ഹാജരാക്കിയതുമൂലം സിഎച്ച്ആർ റിസർവ് വനമാണെന്ന് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഇതു പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ സുപ്രീംകോടതിയിലും സെൻട്രൽ എംപവേർഡ് കമ്മിറ്റിയിലും ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

വ്യാജരേഖ ചമച്ചവർക്കെതിരെ ക്രിമിനൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കു പരാതിയും നൽകി.

കർഷകരുടെ പേരിലുള്ള എല്ലാ വ്യാജ കേസുകളും സർക്കാർ പിൻവലിക്കണമെന്നും അസോസിയേഷൻ പ്രസിഡന്റ് ആന്റണി മാത്യു, ജനറൽ സെക്രട്ടറി അഡ്വ.ഷൈൻ വർഗീസ്, ട്രഷറർ ടോമി തോമസ് എന്നിവർ ആവശ്യപ്പെട്ടു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!