Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

സഭയും ബി ജെ പിയും തമ്മിലുള്ള സഖ്യമായി ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ല; റബ്ബർ വില എം.വി ഗോവിന്ദന് നിസാരമായിരിക്കാം, കർഷകർക്ക് അങ്ങനെയല്ലെന്ന് തലശേരി ബിഷപ്പ്



കണ്ണൂര്‍: റബറിന്റെ വില മുന്നൂറു രൂപയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ സഹായിക്കുമെന്ന് പറഞ്ഞതില്‍ വിശദീകരണവുമായി തലശേരി രൂപത ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പാംപ്ലാനി.

താന്‍ പറഞ്ഞത് മലയോര കര്‍ഷകരുടെ നിലപാടാണ്. സഭയും ബി ജെ പിയും തമ്മിലുള്ള സഖ്യമായി ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ല. കര്‍ഷകരോട് കൂടിയാലോചിച്ചതിന് ശേഷമെടുത്ത തീരുമാനമാണിത്. അവരുടെ പൊതുവികാരം പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. സഭയുടെ ആശയം പ്രചരിപ്പിച്ചതല്ലെന്നും ബിഷപ്പ് വ്യക്തമാക്കി.
‘ബി ജെ പിയെ സഹായിക്കാമെന്നല്ല ഞാന്‍ പറഞ്ഞത്. ഇപ്പോള്‍ ഞങ്ങളെ സഹായിക്കുന്നതിനായി നയം രൂപീകരിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പിയ്ക്ക് സാധിക്കും. അതിനാലാണ് റബറിന്റെ ഇറക്കുമതി തിരുവയെക്കുറിച്ച്‌ തീരുമാനമെടുക്കുകയും റബറിന്റെ വില 300 രൂപയാക്കുകയും ചെയ്താല്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ മലയോര കര്‍ഷകര്‍ തയ്യാറാകുമെന്ന് പറഞ്ഞത്. അവര്‍ അത്രയേറെ ഗതികേടിലാണ്. പലരും ജപ്തി ഭീഷണി നേരിടുന്നുണ്ട്.

അവരുടെ ആകെയുള്ള വരുമാന മാര്‍ഗം റബര്‍ കൃഷിയാണ്. മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളുടെ മറവിലല്ല റബറിനെ ആരാണോ പിന്തുണയ്ക്കുന്നത് അവര്‍ക്ക് പിന്തുണ നല്‍കുമെന്ന് പറയുന്നത്. മറിച്ച്‌ കര്‍ഷകന്റെ അവസ്ഥ അത്രമേല്‍ ദയനീയമാണ് എന്ന് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് വേണ്ടിയാണ്. ഇടതോ കോണ്‍ഗ്രസോ ബി ജെ പിയോ ആകട്ടെ, കര്‍ഷകരെ സഹായിക്കുന്ന ഏത് മുന്നണിയേയും പിന്തുണയ്ക്കും. ഇതിനെ കത്തോലിക്കാ സഭയുടെ നിലപാടായി വ്യാഖ്യാനിക്കേണ്ട. മതപരമായി ചിത്രീകരിക്കുകയും വേണ്ട’-ബിഷപ്പ് വ്യക്തമാക്കി.

റബര്‍ വില സംബന്ധിച്ച്‌ എം വി ഗോവിന്ദന്റെ പ്രതികരണത്തെയും ബിഷപ്പ് രൂക്ഷമായി വിമര്‍ശിച്ചു. റബറിന്റെ വില എന്നുപറയുന്നത് നിസാരവിഷയമായി എം വി ഗോവിന്ദന് തോന്നുന്നുണ്ടാകാം. എന്നാലത് മലയോര കര്‍ഷകര്‍ക്ക് നിസാരകാര്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. റബര്‍ മാത്രമാണോ ക്രിസ്‌ത്യാനിയുടെ പ്രശ്നമെന്നും വേറെയും നിരവധി പ്രശ്നങ്ങള്‍ ക്രിസ്‌ത്യാനിയ്ക്കുണ്ടെന്നുമായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്.

കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപതയില്‍ സംഘടിപ്പിച്ച കര്‍ഷകറാലിയിലായിരുന്നു ആര്‍ച്ച്‌ ബിഷപ്പിന്റെ പരാമര്‍ശം.’റബറിന് വിലയില്ല. വിലത്തകര്‍ച്ചയിലാണ്. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ വിചാരിച്ചാല്‍ റബറിന്റെ വില 250 രൂപയാക്കാന്‍ കഴിയും. തിരഞ്ഞെടുപ്പില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തില്‍ വിലയില്ലെന്ന സത്യമോര്‍ക്കുക. നമുക്ക് കേന്ദ്രസര്‍ക്കാരിനോട് പറയാം, നിങ്ങളുടെ പാര്‍ട്ടി ഏതുമായിക്കൊള്ളട്ടെ, ഞങ്ങള്‍ നിങ്ങളെ വോട്ട് ചെയ്ത് ജയിപ്പിക്കാം. നിങ്ങള്‍ വില 300 രൂപയായി പ്രഖ്യാപിച്ച്‌ കര്‍ഷകരില്‍ നിന്ന് റബര്‍ എടുക്കുക. നിങ്ങള്‍ക്ക് ഒരു എം പി പോലുമില്ലെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം’- ബിഷപ്പ് വ്യക്തമാക്കി.

120 രൂപയാണ് നിലവില്‍ റബറിന്റെ വില. എന്നാല്‍ ഉത്‌പാദനത്തിനും മറ്റുമായി ഏറെ ചെലവ് വരുന്നതിനാല്‍ കര്‍ഷകര്‍ക്ക് പലപ്പോഴും ലാഭം കിട്ടാറില്ല. മലയോര മേഖലയിലെ റബര്‍ കര്‍ഷകരാണ് ഏറെ പ്രതിസന്ധി അനുഭവിക്കുന്നത്. ഇതുകൂടി കണക്കിലെടുത്തായിരുന്നു ബിഷപ്പ് പറഞ്ഞത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!