Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനം ആസൂത്രണം നടന്നത് സത്യമംഗലം കാട്ടിൽ വച്ച്



ചെന്നൈ : കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ ഷേഖ് ഹിദായത്തുള്ള, സനോഫര്‍ അലി എന്നിവരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ ഉമര്‍ ഫാറൂഖ് ആണ് ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയതെന്നും എന്‍ഐഎ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 23 നാണ് കോയമ്പത്തൂര്‍ ഉക്കട കോട്ടമേട് ഈശ്വരന്‍ ക്ഷേത്രത്തിന് സമീപത്തുവെച്ച് ജമീഷ മുബീന്‍ സഞ്ചരിച്ച കാര്‍ പൊട്ടിത്തെറിച്ചത്. ഈ കേസില്‍ ഒമ്പതു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനയില്‍ പങ്കാളികളായ രണ്ടുപേരെയാണ് എന്‍ഐഎ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യാനായി, കഴിഞ്ഞ ഫെബ്രുവരിയില്‍ സത്യമംഗലം കാട്ടിലെ അസനൂര്‍, കടമ്പൂര്‍ മേഖലകളില്‍ വെച്ച് ഉമര്‍ ഫാറൂഖിന്റെയും കൊല്ലപ്പെട്ട ജമീഷ മുബീന്റെയും നേതൃത്വത്തില്‍ ഗൂഢാലോചന നടന്നിരുന്നു. ഈ ഗൂഢാലോചനകളില്‍ ഷേഖ് ഹിദായത്തുള്ള, സനോഫര്‍ അലി എന്നിവര്‍ പങ്കെടുത്തിരുന്നതായി എന്‍ഐഎ കണ്ടെത്തി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!