ഫ്രഞ്ച് ഫുട്ബോൾ താരങ്ങള്‍ക്കെതിരെ വംശീയ പരാമർശവുമായി ടി ജി മോഹന്‍ദാസ്

ഫ്രഞ്ച് ഫുട്ബോൾ താരങ്ങള്‍ക്കെതിരെ വംശീയ പരാമർശവുമായി ബിജെപി മുന്‍ ഐടി സെല്‍ അദ്ധ്യക്ഷന്‍ ടി ജി മോഹന്‍ദാസ്. ‘കറുത്ത പ്രേതങ്ങള്‍’ എന്നാണ് കിലിയന്‍ എംബാപ്പെ അടക്കമുള്ള താരങ്ങളെ ടി ജി മോഹന്‍ദാസ് വിശേഷിപ്പിച്ചത്. ട്വീറ്റിനെതിരെ വിമര്‍ശനം ശക്തമായതോടെ പിന്നാലെ ‘ഇതൊക്കെ എന്താ വര്‍ണവെറിയാണോ?’ എന്ന മറ്റൊരു ട്വീറ്റും അദ്ദേഹം പങ്കുവെച്ചു.
‘ഫ്രഞ്ച്കാര് വെളുത്ത് തുടുത്ത സായ്പന്‍മാരായിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്! ഇതിപ്പോ… എന്നേക്കാള്‍ കറുത്ത പ്രേതങ്ങള്‍, ആ എംബാപ്പെയെ രാത്രിയിലെങ്ങാന്‍ വഴിയില്‍ കണ്ടാല്‍ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും! ഹൊ’, എന്നാതായിരുന്ന് ടി ജി മോഹന്‍ദാസിന്റെ വിവാദ ട്വീറ്റ്.
വിമര്‍ശനം ഉയര്‍ന്നതോടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു ‘പണ്ട് എം പി നാരായണ പിള്ള എഴുതി:- ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാണാന്‍ കൊള്ളാവുന്ന ഒരേയൊരു മുഖം ഇന്ദിരാഗാന്ധിയാണ്. മറ്റു രാഷ്ട്രീയക്കാര്‍ക്കൊന്നും ഒരു ഭംഗിയുമില്ല. ജഗജീവന്‍ റാമിന്റെ ഫോട്ടോ പത്രത്തില്‍ കണ്ടാല്‍പ്പിന്നെ അന്ന് കഞ്ഞി കുടിക്കാന്‍ തോന്നുകയില്ല! ഇതൊക്കെ എന്താ വര്‍ണവെറിയാണോ?’ നിരവധി പേരാണ് റേസിസ്റ്റ് പരാമര്‍ശത്തിനെതിരെ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്.