ബഫർ സോൺ വനങ്ങൾക്കുള്ളിലാക്കണം: കേരള കർഷക യൂണിയൻ

കേരളത്തിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബഫർ സോൺ വനങ്ങൾക്കുള്ളിലേക്ക് ആക്കണമെന്ന് കേരള കർഷക യൂണിയൻ സംസ്ഥാനപ്രസിഡണ്ട് വർഗീസ്‌വെട്ടിയാങ്കൽ ആവശ്യപ്പെട്ടു. വിദഗ്ധ സമിതിയുടെ കാലാവധി ദീർഘിപ്പിച്ച സർക്കാർ നടപടി സ്വാഗതാർഹമാണ്.23 വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള 115 പഞ്ചായത്തുകളിലായുള്ള പരിസ്ഥിതിലോല മേഖലകളിലെ ജനങ്ങൾക്ക് വസ്തുതകൾ ബോധ്യപ്പെടുത്താൻ 115 പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ ഹെൽ പ്പ് ഡെസ്കുകൾ പ്രവർത്തിപ്പിക്കുവാൻ അടിയന്തര നടപടി വേണം. ഉദ്യോഗസ്ഥരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും കർഷക – കർഷക സംഘടനാപ്രതിനിധികളും അടങ്ങുന്ന ഡെസ്ക് ഫോഴ്സിനെ ചുമതലപ്പെടുത്തണം. പതിറ്റാണ്ടുകളായി ഈ മേഖലകളിൽ താമസിച്ചുവരുന്ന പട്ടയമോ സർവ്വേ നമ്പരോ ഇല്ലാത്ത പതിനായിരക്കണക്കിന് ജനങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തുവാൻ ക്രമീകരണം വേണം ഭൗതിക പരിശോധന നടത്തണം. ജസ്റ്റീസ് ബി.രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള അഞ്ചംഗ സമിതി 23 വന്യജീവി സങ്കേതങ്ങളിലെ വിവിധസ്ഥലങ്ങൾ സന്ദർശിക്കണം. ശരിയായ റിപ്പോർട്ട് തയ്യാറാക്കി കേന്ദ്രവൈൽഡ് ലൈഫ് ബോർഡിനെ ബോധ്യപ്പെടുത്തി സുപ്രീം കോടതി വഴി പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണം. സംസ്ഥാന പ്രസിഡണ്ട് ആവശ്യപ്പെട്ടുതുടർ നടപടികളാലോചിക്കുവാൻ ഡിസംബർ 22 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് തട്ടേക്കാട് പക്ഷിസങ്കേതമേഖലയോട് ചേർന്നുള്ള കോതമംഗലം കേരളാ കോൺഗ്രസ് ഓഫീസിൽ കർഷക യൂണിയൻ സംസ്ഥാന നേതൃതയോഗം കൂടുന്നതാണെന്നും വർഗീസ്‌വെട്ടിയാങ്കൽ അറിയിച്ചു.