2022ലെ ഇന്ത്യയ്ക്ക് പുറത്തെ ആദ്യ ടെസ്റ്റ് വിജയം; ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ
ഞായറാഴ്ച ചാറ്റോഗ്രാമിലെ സഹൂർ അഹമ്മദ് ചൗധരി സ്റ്റേഡിയത്തിൽ നടന്ന തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാം ദിനത്തിൽ 513 റൺസിന്റെ വിജയലക്ഷ്യം പ്രതിരോധിച്ച ഇന്ത്യ 188 റൺസിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. അഞ്ചാം ദിനത്തിലെ ആദ്യ സെഷനിൽ സന്ദർശകർ ആതിഥേയരെ 324 റൺസിന് പുറത്താക്കി.
2022ൽ ആദ്യമായാണ് ഇന്ത്യയ്ക്ക് പുറത്ത് ഇന്ത്യ ഒരു ടെസ്റ്റ് ജയിക്കുന്നത്. ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ തന്റെ കന്നി ടെസ്റ്റ് സെഞ്ചുറി നേടി. അതേസമയം, സ്പിന്നർ കുൽദീപ് യാദവ് ടെസ്റ്റിൽ തന്റെ മികച്ച ബൗളിംഗ് കണക്കുകൾ രേഖപ്പെടുത്തി(36-9-113-8).
108 പന്തിൽ ആറ് സിക്സും ആറ് ഫോറുമടക്കം 84 റൺസ് നേടിയ ബംഗ്ലാദേശിന്റെ ഷാക്കിബ് അർധസെഞ്ചുറി നേടി. എന്നാൽ അദ്ദേഹത്തിന്റെ വിക്കറ്റിന് ശേഷം ബംഗ്ലാദേശിന് ശേഷിക്കുന്ന വിക്കറ്റുകൾ അതിവേഗം നഷ്ടമായി. അതേസമയം, ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്‌സിൽ അക്‌സർ പട്ടേൽ നാല് വിക്കറ്റും കുൽദീപ് യാദവ് മൂന്ന് വിക്കറ്റും വീഴ്ത്തി.













































































