Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കേരള- തമിഴ്‌നാട് അതിർത്തിയിൽ യുവാവിനെ കൊന്ന് കനാലിൽ തള്ളി.



കുമളി: കേരള- തമിഴ്‌നാട് അതിർത്തിയിൽ യുവാവിനെ കൊന്ന് കനാലിൽ തള്ളി. തമിഴ്‌നാട് കമ്പത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ നാട്ടുകാൽ തെരുവിൽ പ്രകാശ് (37) ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവർ വിനോദ് കുമാർ (34), ഭാര്യ നിത്യ (26), വിനോദ് കുമാറിന്‍റെ സുഹൃത്ത് രമേശ് (31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. മുല്ലപ്പെരിയാറിൽ നിന്നും വൈഗ അണക്കെട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിലാണ് മൃതദേഹം തള്ളിയത്. മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട പ്രകാശും നിത്യയും തമ്മിൽ വഴിവിട്ട ബന്ധം നിലനിന്നിരുന്നു. ഈ സമയത്ത് നിത്യയുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കിയ പ്രകാശ് ഇത് കാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ വിനോദ് നിത്യയുമായി ചേർന്ന് പ്രകാശിനെ വധിക്കാൻ പദ്ധതി തയാറാക്കുകയായിരുന്നു.

കഴിഞ്ഞ 21 മുതൽ ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി പ്രകാശിന്‍റെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നീണ്ടതോടെ അറസ്റ്റ് ഭയന്നാണ് വിനോദും നിത്യയും പൊലിസിനോട് കുറ്റസമ്മതം നടത്തിയത്. മൃതദേഹം കൊണ്ടുപോയി കനാലിൽ തള്ളാൻ സഹായിച്ച കുറ്റത്തിനാണ് രമേശ് അറസ്റ്റിലായിരിക്കുന്നത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!