Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കേരളത്തില്‍ കാലവര്‍ഷം ശക്തമായതിന് പിന്നാലെ അണക്കെട്ടുകളിലെ ജലശേഖരം 50 ശതമാനത്തിലേക്കെത്തി



കേരളത്തില്‍ കാലവര്‍ഷം ശക്തമായതിന് പിന്നാലെ അണക്കെട്ടുകളിലെ ജലശേഖരം 50 ശതമാനത്തിലേക്കെത്തി.

ഒരാഴ്ചയ്ക്കിടെ 17 അടിയാണ് കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടില്‍ ഉയര്‍ന്നത്. ജൂലൈ ഒന്നിന് സംസ്ഥാനത്തെ ജലാശയങ്ങളിലെല്ലാമായി 33 ശതമാനമായിരുന്നു ആകെ ജലശേഖരം.

കാലവര്‍ഷം ശക്തമായതോടെ ജലാശയങ്ങളിലേക്കുള്ള നീരൊഴുക്ക് ഇരട്ടിയിലധികമാണ് വര്‍ധിച്ചത്. ഈ മാസം ഇന്നലെ വരെ 948.24 ദശലക്ഷം വൈദ്യുതി യൂണിറ്റിന് ആവശ്യമായ ജലമാണ് അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തിയത്.

487.24 ദശലക്ഷം യൂണിറ്റിന് ആവശ്യമായ നീരൊഴുക്ക് പ്രതീക്ഷിച്ചിടത്ത് ഇരട്ടിയോളം ജലം ഒഴുകിയെത്തി. ഇതേകാലയളവില്‍ മുന്‍ വര്‍ഷം ഉണ്ടായിരുന്നതിനേക്കാള്‍ വലിയ വര്‍ധവാണിത്. ജലവൈദ്യുതി പദ്ധതിയുടെ കേന്ദ്രമായ ഇടുക്കിയില്‍ ജലശേഖരം 2358.38 അടിയായി ഉയര്‍ന്നു. ഇത് ഡാമിന്റെ പരമാവധി സംഭരണ ശേഷിയുടെ 53 ശതമാനം വരും.


കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം 17.64 അടിയോളം വെള്ളം ഇടുക്കി ഡാമില്‍ ഉയര്‍ന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയുള്ളതും നീരൊഴുക്ക് കുറയാതെ നില്‍ക്കുന്നതും ജലനിരപ്പ് ഉയരാന്‍ കാരണമായി. നീരൊഴുക്ക് ശക്തമായ കഴിഞ്ഞ ദിവസങ്ങളില്‍ ദിവസം രണ്ടടി വീതമാണ് ജലനിരപ്പുയര്‍ന്നത്.

കുറ്റ്യാടി, നേര്യമംഗലം, പോരിങ്ങല്‍, ലോവര്‍പെരിയാര്‍ എന്നിവിടങ്ങളിലും ജലശേഖരം സംഭരണ ശേഷിയുടെ പകുതിയായി ഉയര്‍ന്നു. മഴ കനത്തതോടെ വൈദ്യുതി ഉപഭോഗവും ഉത്പാദനവും കുറഞ്ഞിട്ടുണ്ട്. മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതി ഉത്പ്പാദനം പകുതിയായി കുറഞ്ഞു. കല്ലാര്‍ക്കുട്ടി, പാംബ്ല എന്നീ അണക്കെട്ടുകളിലെ ഷട്ടര്‍ നിലവില്‍ തുറന്നിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ ഡാമിലെ നിലവിലെ ജലനിരപ്പ് 128.3 അടിയാണ്.

സംസ്ഥാനത്ത് ശക്തമായ മ‍ഴ തുടരുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം ഒ‍ഴികെയുള്ള 12 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷാ തീരത്തുള്ള ന്യൂനമര്‍ദ്ദത്തിന്‍റെയും മണ്‍സൂണ്‍ പാത്തി ദിശമാറിയതിന്‍റെയും പശ്ചാത്തലത്തിലാണ് കേരളത്തില്‍ മ‍ഴ ശക്തമായി തുടരുന്നത്.

കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 50 കിലോമീറ്ററും ചിലപ്പോള്‍ 60 കീലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതെതുടര്‍ന്ന് മത്സ്യത്തൊ‍ഴിലാളികള്‍ക്കുള്ള നിയന്ത്രണം തുടരും. ജില്ലാ ഭരണകൂടങ്ങള്‍ക്കും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്.

വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം.

ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച്‌ ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.

കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

റെഡ്, ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ എങ്ങനെയാണ് മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെര്‍ട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2021 ല്‍ വിശദീകരിക്കുന്നുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ വരുത്തുന്നതനുസരിച്ച്‌ അലെര്‍ട്ടുകളില്‍ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റെര്‍ പേജുകളും പരിശോധിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!