Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

റഷ്യയെ വിറപ്പിച്ച ഉൽക്കയിൽ നിന്ന് ഭൂമിയിൽ കാണാത്ത നിഗൂഢ വസ്തുക്കൾ



റഷ്യ: അതിസങ്കീർണവും വ്യത്യസ്തവുമായ ഘടനകളിൽ ശാസ്ത്രജ്ഞർ കാർബൺ ക്രിസ്റ്റലുകൾ കണ്ടെത്തി. ഒരു ദശാബ്ദം മുമ്പ് റഷ്യയിൽ പൊട്ടിത്തെറിച്ച ഉൽക്കയുടെ തരികളിൽ നിന്ന് ഭൂമിയിൽ ഇതുവരെ നിലവിലില്ലാത്തതും സൃഷ്ടിക്കാൻ കഴിയാത്തതുമായ രാസവസ്തുക്കൾ കണ്ടെത്തി. 2013 ഫെബ്രുവരി 15ന് റഷ്യയുടെ തെക്കൻ ഉറാലിൽ ഒരു ഉൽക്ക പൊട്ടിത്തെറിച്ചിരുന്നു. 21-ാം നൂറ്റാണ്ടിൽ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച് പൊട്ടിത്തെറിച്ച ഏറ്റവും വലിയ ഉൽക്കാശിലയായിരുന്നു ഇത്. 20 മീറ്റർ വിസ്തൃതിയും 12,000 ടൺ ഭാരവുമുണ്ട്. ഇതുവരെ സംഭവിച്ചതിൽ വച്ച് ഏറ്റവും വലിയ ഉൽക്ക വിസ്ഫോടനവും റഷ്യയിലാണ്. 1908 ൽ ടുംഗുസ്കയിലായിരുന്നു അത്. അക്കാലത്ത് ഇത് മൂലം സൈബീരിയയിലെ ഒരു വനത്തിന്‍റെ വലിയൊരു ഭാഗം നശിപ്പിക്കപ്പെട്ടു.

റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നിന്ന് 1440 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ചെല്യാബിൻസ്ക് നഗരത്തിൽ നിന്ന് 23 കിലോമീറ്റർ ഉയരത്തിലാണ് സൂപ്പർബോളൈഡ് ഉൽക്കാശില പൊട്ടിത്തെറിച്ചത്. റഷ്യ കുലുങ്ങിയ കാലമായിരുന്നു അത്. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. മൂവായിരത്തോളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതിനെത്തുടർന്ന്, ഉൽക്കാശിലകൾ, ഛിന്നഗ്രഹങ്ങൾ, ബഹിരാകാശ പാറകൾ മുതലായവയിൽ നിന്നുള്ള ഭീഷണിയെക്കുറിച്ച് ഗൗരവമായി പരിഗണിക്കണമെന്ന് പല ശാസ്ത്രജ്ഞരും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നിരുന്നാലും, ഈ സംഭവം അപൂർവ രാസവസ്തുക്കളിൽ പലതും ഭൂമിയിലേക്ക് കൊണ്ടുവന്നു. ഉൽക്കാശില വന്ന് അന്തരീക്ഷത്തിൽ പൊട്ടിത്തെറിച്ച ശേഷം, ഭൂമിയുടെ നിരപ്പിൽ നിന്ന് 27 കിലോമീറ്റർ ഉയരത്തിൽ ഒരു വാതക പാളി രൂപപ്പെട്ടു. ഇത് പിന്നീട് നിലംപരിശായി. ഈ ഉൽക്ക വിസ്ഫോടനത്തിൽ നിന്നുള്ള പ്രകാശം 100 കിലോമീറ്റർ അകലെ വരെ കാണാൻ കഴിയും, ഹിരോഷിമയിൽ അമേരിക്ക ഇട്ട ആണവബോംബ് പൊട്ടിയുണ്ടായ ഊർജത്തിന്റെ 26 മുതൽ 33 മടങ്ങു വരെ ഊർജവും ഈ പൊട്ടിത്തെറി മൂലം സംഭവിച്ചിരുന്നു. ഇതിൽ നിന്നുള്ള ക്രിസ്റ്റലുകളാണ് ഇപ്പോൾ പരിശോധിക്കപ്പെട്ടത്. ഗോളാകൃതിയിലുള്ളതും ഹെക്സഗണൽ ആകൃതിയിലുള്ളതും തുടങ്ങി പല രൂപങ്ങളിലുള്ള വസ്തുക്കൾ ഇതിൽ നിന്നു കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

c0e1f1cfc20a1dd7196d8275bc15f929










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!