Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
ഇടുക്കിപ്രധാന വാര്‍ത്തകള്‍

അഗ്നി ചിറകിലേറി കട്ടപ്പന ഫയർസ്റ്റേഷൻ, ഫയർ സ്‌റ്റേഷന് സ്ഥലം ഔദ്യോഗികമായി കൈമാറി നഗരസഭ



കട്ടപ്പന:ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം കട്ടപ്പന ഫയർ സ്‌റ്റേഷന് സ്ഥലം നഗരസഭ ഔദ്യോഗികമായി കൈമാറി.നഗരസഭയുടെ ഉടമസ്ഥതയിൽ അമ്പലക്കവലയിലുള്ള ഇരുപത് സെന്റ് സ്ഥലമാണ് ഫയർ ആൻഡ് റെസ്ക്യൂ കട്ടപ്പന സ്‌റ്റേഷന് സൗജന്യമായി വിട്ട് നൽകിയത്.രണ്ടാഴ്ച്ച മുൻപ് നഗരസഭാ സെക്രട്ടറി സബ് രജിസ്ട്രാർ ഓഫീസിലെത്തി സ്‌റ്റേഷൻ ഓഫീസർക്ക് ആധാരം കൈമാറി. കട്ടപ്പന ഗ്രാമ പഞ്ചായത്തായിരുന്ന കാലത്താണ് ഫയർ സ്റ്റേഷന് ഓഫീസ് കെട്ടിടം നിർമ്മിക്കാനായി സ്ഥലം നൽകുവാൻ തീരുമാനിച്ചത്.പിന്നീട് അകാരണമായി നടപടി നീണ്ട് പോകുകയാണ് ചെയ്തത്. അക്കാലത്ത് തന്നെ കെട്ടിടത്തിന്റെ പ്ലാനും, എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ നഗരസഭാ ഭരണസമിതി പഴയ തീരുമാനത്തിന് അംഗീകാരം നൽകിയതോടെയാണ് സ്വന്തമായി സ്ഥലമെന്ന ഫയർ സ്‌റ്റേഷന്റെ ആവശ്യത്തിന് വീണ്ടും ചിറക് മുളച്ചത്.

മന്ത്രി കനിഞ്ഞാൽ ഒരു വർഷത്തിനകം കെട്ടിടം

രണ്ട് മാസം മുൻപ് ഫയർ സ്റ്റേഷൻ സന്ദർശിച്ച മന്ത്രി റോഷി അഗസ്റ്റിൻ അമ്പലക്കവലയിലെ നിർദ്ദിഷ്ട സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. നഗരസഭ സ്ഥലം വിട്ട് നൽകിയാൽ ഇടുക്കി പാക്കേജിൽ കട്ടപ്പന ഫയർ സ്റ്റേഷന് പ്രഥമ പരിഗണന നൽകാമെന്ന ഉറപ്പും ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു.അനുമതി ലഭിക്കുന്നതിനായി നിരന്തരം മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുന്നുണ്ടെന്നും സ്റ്റേഷൻ ഓഫീസർ പി കെ എൽദോസ് വ്യക്തമാക്കി.


പ്രതിസന്ധികളുടെ 37 വർഷങ്ങൾ

1984 ലാണ് കട്ടപ്പനയിൽ ഫയർ സ്‌റ്റേഷൻ അനുവദിച്ചത്. സെന്റ് ജോൺസ് ആശുപത്രിയ്ക്ക് സമീപം താത്കാലിക സംവിധാനത്തിലായിരുന്നു പ്രവർത്തനം.പിന്നീട് 2003 ൽ ഐ ടി ഐ ജംഗ്ഷനിൽ പെട്രോൾ പമ്പിന് അരികിലും, തുടർന്ന് കോടതി സമുച്ചയത്തിന് എതിർവശത്തേയ്ക്കും പ്രവർത്തനം മാറ്റി.സ്വന്തമായി സ്ഥലമില്ലാതിരുന്നതിനാൽ സ്വകാര്യ വ്യക്തിയുടെ സ്ഥലം വാടകയ്ക്കെടുത്ത് താത്കാലിക നിർമ്മിതിയിലാണ് ഫയർ സ്റ്റേഷൻ ഇപ്പോഴും പ്രവർത്തിക്കുന്നത്.












ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!