San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് പോയ ആ മൂന്ന് ലക്ഷം വിനയായി! ഡീസൽ ടാങ്കിലെ എം.ഡി.എം.എയിൽ തുടങ്ങിയ കേസ് ചെന്നെത്തിയത് ഡൽഹിയിലെ വമ്പൻ സ്രാവിലേക്ക്



ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് പോയ ആ മൂന്ന് ലക്ഷം വിനയായി! ഡീസൽ ടാങ്കിലെ എം.ഡി.എം.എയിൽ തുടങ്ങിയ കേസ് ചെന്നെത്തിയത് ഡൽഹിയിലെ വമ്പൻ സ്രാവിലേക്ക്; ഹിമാചൽ പോലീസിനെ വെട്ടിച്ച നൈജീരിയൻ ലഹരി മാഫിയാ തലവനെ അതിവിദഗ്ദ്ധമായി പൊക്കി പന്തളം പോലീസ്!

ഡൽഹി/പത്തനംതിട്ട: കേരളത്തിലേക്ക് വൻതോതിൽ മാരക ലഹരിമരുന്നുകൾ എത്തിക്കുന്ന അന്തർസംസ്ഥാന ശൃംഖലയിലെ മുഖ്യസൂത്രധാരൻ ഒടുവിൽ പോലീസ് വലയിൽ. കാറിന്റെ ഡീസൽ ടാങ്കിൽ ഒളിപ്പിച്ച് ബെംഗളൂരുവിൽ നിന്ന് കടത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എ പിടികൂടിയ കേസിലെ അന്വേഷണമാണ് ഇപ്പോൾ ഡൽഹിയിലെ വമ്പൻ സ്രാവിലെത്തി നിൽക്കുന്നത്.

നൈജീരിയൻ സ്വദേശിയായ ലഹരി മാഫിയാ തലവൻ സാമുവൽ ക്ലെഫ്‌സൺ ഒകാഫോർ ആണ് പന്തളം പോലീസിന്റെയും പത്തനംതിട്ട ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെയും (DANSAF) സംയുക്ത നീക്കത്തിലൂടെ ഡൽഹിയിൽ വെച്ച് അറസ്റ്റിലായത്.

കുടുക്കിയത് ‘ഓപ്പറേഷൻ തൂഫാൻ’
കഴിഞ്ഞ മെയ് 15-നാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ. ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പന്തളം വലിയപാലത്തിന് സമീപം പോലീസ് നടത്തിയ വാഹനപരിശോധനയിൽ ബെംഗളൂരുവിൽ നിന്നെത്തിയ കാർ കസ്റ്റഡിയിലെടുത്തു.

തുടർന്ന് നടത്തിയ പരിശോധനയിൽ ഡീസൽ ടാങ്കിനകത്ത് ഒളിപ്പിച്ച നിലയിൽ 395.296 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കാറിലുണ്ടായിരുന്ന ഒന്നാം പ്രതി മുഹമ്മദ് ഷാ, രണ്ടാം പ്രതി ഷംനാദ് എന്നിവരെ അന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ; കുടുങ്ങിയത് ശാസ്ത്രീയ അന്വേഷണത്തിൽ
കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രതികളുടെ മൊബൈൽ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വൻ ലഹരിപ്പണമിടപാടുകളുടെ ചുരുളഴിഞ്ഞത്.

ഒന്നാം പ്രതി മുഹമ്മദ് ഷായുടെ ഭാര്യ ഷെബീന ഖാൻ തന്റെ അക്കൗണ്ടിൽ നിന്ന് 3,12,000 രൂപ നൈജീരിയൻ സ്വദേശിയായ സാമുവൽ ക്ലെഫ്‌സണിന്റെ അക്കൗണ്ടിലേക്ക് അയച്ചതായി പോലീസ് കണ്ടെത്തി. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച ഷെബീന ഖാനെ മെയ് 18-ന് തന്നെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഈ ബാങ്ക് ഇടപാടാണ് മൂന്നാം പ്രതിയായ സാമുവലിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചത്.

ഹിമാചലിലും കേസ്; വലയിലായത് വമ്പൻ സ്രാവ്
ഹിമാചൽ പ്രദേശിലെ ഷിംല സദർ പോലീസ് സ്റ്റേഷനിലും പ്രതിയായ സാമുവലിനെതിരെ സമാനമായ മയക്കുമരുന്ന് കേസുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് പ്രതി ഡൽഹിയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, പന്തളം സബ് ഇൻസ്പെക്ടർ വിഷ്ണു യു.വി, ലഹരിവിരുദ്ധ സ്ക്വാഡ് സബ് ഇൻസ്പെക്ടർ മനീഷ് എം. എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം ഡൽഹിയിലെത്തി. ജൂൺ 5-ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അതിവിദഗ്ദ്ധമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പ്രകാശ് കെ.എസ്, അടൂർ ഡിവൈ.എസ്.പി പ്രദീപ് കുമാർ വി.എസ്, പന്തളം ഇൻസ്പെക്ടർ സജീഷ് കുമാർ വി. എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ നിർണ്ണായക ഓപ്പറേഷൻ. പ്രതിയെ പന്തളം പോലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിലൂടെ ലഹരി കടത്ത് സംഘത്തിലെ മറ്റ് കണ്ണികളെക്കുറിച്ചും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.

#KeralaPolice #Pathanamthitta #Pandalam #OperationToofan  #SayNoToDrugs  #NewsUpdate









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!