നേഴ്സിംഗ് വിദ്യാഭ്യാസ സീറ്റുകൾ കൂടുതൽ അനുവദിക്കണമെന്ന്കെ.എസ്.സി സംസ്ഥാന പ്രസിഡണ്ട്ജോൺസ് ജോർജ്ജ്


നേഴ്സിംഗ് വിദ്യാഭ്യാസ സീറ്റുകൾ കൂടുതൽ അനുവദിക്കണമെന്ന്
കെ.എസ്.സി സംസ്ഥാന പ്രസിഡണ്ട്
ജോൺസ് ജോർജ്ജ് .
കേരള സംസ്ഥാനത്തെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ കൃത്യമായ ഇടപെടൽ നടത്താൻ സർക്കാരിന് സാധിക്കുന്നില്ല. കേരളത്തിൽ നേഴ്സിംഗ് വിദ്യാഭ്യാസ സീറ്റുകൾ കൂടുതൽ അനുവദിക്കാൻ ഗവൺമെന്റ് തയ്യാറാകണമെന്ന്
കെ.എസ്.സി സംസ്ഥാന പ്രസിഡണ്ട്
ജോൺസ് ജോർജ് ആവശ്യപ്പെട്ടു. ……… കേരളത്തിൽ നഴ്സിംഗ് സീറ്റുകളിലുള്ള കുറവ് ഇതര സംസ്ഥാനങ്ങളെയും വിദേശരാജ്യങ്ങളെയും തുടർപഠനത്തിന് ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്നു. ഇതു മൂലം സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർ വളരെയധികം കഷ്ടപ്പെടുകയാണ്. ഈ സാഹചര്യം മുതലെടുത്ത് വിദേശ മെഡിക്കൽ സീറ്റുകളുമായി ബന്ധപ്പെട്ട് വൻ ലോബി പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹം ചൂണ്ടിക്കാട്ടി.നിലവിൽ പ്രതിവർഷം മുക്കാൽ ലക്ഷത്തിലധികം വിദ്യാർത്ഥികൾ നേഴ്സിങ് വിദ്യാഭ്യാസത്തിനു വേണ്ട യോഗ്യത നേടി പുറത്തുവരുമ്പോഴും കേവലം 9000 സീറ്റുകൾ മാത്രമാണ് കേരളത്തിൽ നിലവിലുള്ളത്. ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതാണ്. ഈ സാഹചര്യത്തിൽ കൂടുതൽ നഴ്സിംഗ് സീറ്റുകൾ കേരളത്തിലെ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലും മറ്റിതര ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജോൺസ് ജോർജ് അഭ്യർത്ഥിച്ചു…….അന്തർ സംസ്ഥാന ലോബിക്ക് അകമഴിഞ്ഞ സഹായഹസ്തം വാഗ്ദാനം ചെയ്യുന്ന ഗവൺമെന്റ് നിലപാട് തിരുത്തണമെന്നും .ഈ വിഷയത്തിൽ ആരോഗ്യമന്ത്രി ഇടപെടണമെന്നും ജോൺസ് ജോർജ് അഭ്യർത്ഥിച്ചു……