കട്ടപ്പന വള്ളക്കടവിൽ അപകട ഭീഷണി ഉയർത്തിയ മരം നാട്ടുകാർ മുറിച്ച് നീക്കി


കട്ടപ്പന വള്ളക്കടവിൽ അപകട ഭീഷണി ഉയർത്തിയ മരം നാട്ടുകാർ മുറിച്ച് നീക്കി.
നഗരസഭക്കും നാഷണൽ ഹൈവേ അതികൃതർക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രദേശവാസികൾ പിരിവെടുത്ത് മരം മുറിച്ച് നീക്കിയത്.
കട്ടപ്പന വള്ളക്കടവ് സിറ്റിൽ 5 പതിറ്റാണ്ട് പഴക്കമുള്ള വാകമരം അപകട ഭീഷണി ഉയർത്തി നിൽക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
നാട്ടുകാർ ചേർന്ന് ഏതാനം വർഷങ്ങൾക്ക് മുമ്പ് മരം മുറിക്കുന്നതിന് തീരുമാനിച്ചു.
ശിഖരങ്ങൾ മുറിച്ച് തുടങ്ങിയപ്പോൾ ചില പരിസ്ഥിതി വാദിക്കൾ ഏതിർപ്പുമായി എത്തി.
പീന്നിട് വനം വകുപ്പ് എത്തി മരം മുറിക്കൽ നിർത്തിച്ചു.
മരം വീണ്ടും വളർന്നു.
റോഡ് നിർമ്മാണം നടന്നപ്പോൾ വീണ്ടും മരത്തിൻ്റ ചുവടിന് ഇളക്കം തട്ടി അപകട ഭീഷണി വർദ്ധിച്ചു.
നിരവധി തവണ നഗരസഭയിലും നാഷണൽ ഹൈവേ അതികൃതക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടാക്കാത്ത സാഹചര്യത്തിൽ നാട്ടുകാർ പിരിവ് എടുത്ത് പണം കണ്ടെത്തി മരം മുറിച്ചു നീക്കി.
മരത്തിൻ്റെ ചുവട് മുറിച്ചപ്പോൾ എല്ലാവരും ഞെട്ടി.
അകത്ത് വൻ പൊത്ത്.
ഒടിഞ്ഞ് വീഴാഞ്ഞത് നാട്ടുകാരുടെ ഭാഗ്യം’
കട്ടപ്പന വള്ളക്കടവ് കുമളി റൂട്ടിൽ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
പോസ്റ്റ് ഓഫീസ്,മിൽമ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഉള്ളവർ മഴക്കാലത്ത് ഭീതിയോടെയാണ് ജോലി ചെയ്തിരുന്നത്.
മുറിച്ച് മാറ്റിയ മരം വള്ളക്കടവ് സ്നേഹസദൻ സ്പെഷ്യൽ സ്കൂളിൽ വിറകിനായി എത്തിച്ച് നൽകുകയും ചെയ്തു.
പൊതു പ്രവർത്തകരായ സി. ആർ മുരളി, എം.പി ഹരി,വി.സി രാജു എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറിച്ച് നീക്കി അപകടഭീഷണി ഒഴിവാക്കിയത്.