ബന്ധുവിൻ്റെ ബസിനുവേണ്ടി
കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടൽ


കെഎസ്ആർടിസിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധുവായ ബസുടമയ്ക്കു വേണ്ടി കെഎസ്ആർടിസി ബസിന്റെ സമയക്രമം മാറ്റിയതായി ആരോ പണം. വർഷങ്ങളായി കട്ടപ്പന യിൽ നിന്ന് വൈകിട്ട് എട്ടിന് സർ വീസ് നടത്തിയിരുന്ന ബസാണ് കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധുവിന്റെ പുതിയ സർവീസിന് ലാഭമുണ്ടാക്കാൻ വേണ്ടി കഴിഞ്ഞ ദിവസം മുതൽ അരമണിക്കൂർ മുൻപേ സർവീസ് ആരംഭിച്ചതെന്നാണ് ആരോപണം.
വിവിധ പ്രദേശങ്ങളിൽ നിന്നു കട്ടപ്പനയിലെത്തുന്ന വ്യാപാരി കൾക്കും വ്യാപാര സ്ഥാപനങ്ങ ളിൽ ജോലി ചെയ്തിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള ജോലിക്കാർ ക്കും ചുമട്ടുതൊഴിലാളികൾക്കും ട്യൂഷൻ ആവശ്യങ്ങൾക്ക് കട്ടപ്പന യിൽ എത്തുന്ന വിദ്യാർഥികൾ ക്കും ഉപകാരമായിരുന്ന സർവീസാണ് സമയം മാറ്റി ഓടുന്നത്.
കഴിഞ്ഞ ദിവസം തന്നെ ഉദ്യോഗസ്ഥന്റെ ബന്ധുവിന്റെ ബസ് മേരികുളം -ചപ്പാത്ത് റൂ ട്ടിൽ സർവീസ് ആരംഭിക്കുകയും ചെയ്തു.
ലാഭകരമായി ഓടുന്ന പല സർവീസുകളും നിർത്തലാക്കി സ്വകാര്യ ബസുകളുടെ അതേ റൂ ട്ടിൽ അതേ സമയത്ത് റൂട്ടുകൾ അനുവദിക്കുകയാണെന്നാണ് ആക്ഷേപം.
കെഎസ്ആർടിസിയുടെ രാത്രി സർവീസ് നഷ്ടത്തിലാക്കി നിർ ത്താനുള്ള ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ ഇടപെടൽ അന്വേഷിക്കണമെന്നും നടപടി യുണ്ടായില്ലെങ്കിൽ ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ കട്ടപ്പന കെഎസ്ആർടിസി ഡി പ്പോയിലേക്ക് ബഹുജന സമരം സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു.