Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ഹൈറേഞ്ചിൽ കർഷകർക്ക് കണ്ണീരോണം



തങ്കമണി : കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയും കോവിഡുംമൂലം ഇത്തവണ ഹൈറേഞ്ചിലെ കർഷകരുടെ ഓണം കണ്ണീരിലാണ്‌. ഏലം, കുരുമുളക്, കാപ്പി, ജാതി, ഗ്രാമ്പൂ, തേയില തുടങ്ങിയ കൃഷികളെല്ലാം നഷ്ടങ്ങളുടെ കണക്കുകൾ മാത്രം പറയുമ്പോൾ വിപണി നിർജീവമാകുന്ന കാഴ്ചയാണ്.

പാവൽ, പയർ, തുടങ്ങിയ പച്ചക്കറി കൃഷികളാണ് മുൻകാലങ്ങളിൽ ഓണക്കാലത്ത് കർഷകർക്ക് തുണയായിരുന്നത്. കാലാവസ്ഥ ചതിച്ചതോടെ പച്ചക്കറികൃഷി നിലച്ച അവസ്ഥയാണ്. കോവിഡ് വ്യാപനം പൊതുവിപണികളിലുണ്ടായ തകർച്ച കാർഷിക മേഖലയ്ക്കേല്പിച്ച ആഘാതം ചെറുതല്ല. അവസരം മുതലെടുത്ത് ഹൈറേഞ്ചിൽ ബ്ലേഡ് മാഫിയകൾ വീണ്ടും തലപൊക്കിയിരിക്കുകയാണ്.

വാങ്ങാൻ ആവശ്യക്കാരില്ലാതായതോടെ ആട്, മുയൽ തുടങ്ങിയവയെ വളർത്തി ഇടക്കാല സാമ്പത്തിക ആവശ്യങ്ങൾ നിർവഹിച്ചിരുന്ന ചെറുകിട കർഷകരും ദുരിതത്തിലായി. ബാങ്ക് വായ്പ എടുത്തവർക്ക് പലിശപോലും തിരിച്ചടയ്ക്കാൻ സാധിക്കാത്ത സ്ഥിതിയായിട്ടും സർക്കാരിൽനിന്ന് കാര്യമായ നടപടികളുണ്ടാകുന്നില്ല .

നിയന്ത്രണാതീതമായി ഉയർന്ന രാസ, ജൈവവളങ്ങളുടെ വിലയും കൂലിച്ചെലവും ഉത്പന്നവിലയുമായി താരതമ്യം ചെയ്യുമ്പോൾ നഷ്ടങ്ങളുടെ കണക്കിൽ തുക വർധിക്കുന്നു. കോവിഡ് നിയന്ത്രണവും പ്രശ്നങ്ങളും നിലവിലുണ്ടായിരുന്നെങ്കിലും കഴിഞ്ഞ വർഷം ഓണക്കാലത്ത് ഏലത്തിന് ഭേദപ്പെട്ട വില ലഭിച്ചിരുന്നു. ഇതോടെ കുരുമുളക്, കാപ്പി, കൊക്കോ തുടങ്ങിയ വിളകൾ ഒഴിവാക്കി കൂടുതൽ പേരും ഏലം കൃഷിയിലേക്ക്‌ തിരിഞ്ഞു.


കിലോഗ്രാമിന് ശരാശരി 1500 രൂപ വില ലഭിച്ചാൽ മാത്രമേ ഏലം കൃഷി നഷ്ടമില്ലാതെ തുടരാൻ കഴിയൂയെന്നാണ് കർഷകരുടെ അഭിപ്രായം. മികച്ച ഏലക്കായ കിലോഗ്രാമിന് 1100 രൂപയാണ് ഇപ്പോൾ ലഭിക്കുന്ന വില. ഓണക്കിറ്റിൽ ഉൾപ്പെടുത്തുവാൻ സർക്കാർ വൻതോതിൽ ഏലക്കാ ശേഖരിച്ചെങ്കിലും ഇതിന്റെ പ്രയോജനം കർഷകർക്ക് ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!